Friday, March 3, 2017

വേദന

ഒരുപാട് വേദനിപ്പിക്കുന്ന ഒരു വാർത്ത പത്രത്തിൽ വായിച്ചതിന്റെ ഞെട്ടലിലാണ് ഞാൻ. കോട്ടയത്ത് ഒരു കോളേജിൽ പ്രണയാഭ്യർത്ഥന നിരസിച്ച ഒരു പെൺകുട്ടിയെ ഒരു യുവാവ് പെട്രോൾ ഒഴിച്ച് പച്ച ജീവനോടെ ചുട്ടു കൊന്നു. ആ യുവാവും കൂടെ ആത്മഹത്യ ചെയ്തു.21 വയസു മാത്രം പ്രായമുള്ള പെൺകുട്ടി. ദേഹത്ത് പെട്രോൾ വീണപ്പോൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞ് ഓടിയതിനെക്കുറിച്ച് ഉടഞ്ഞു നുറുങ്ങിയ ഹൃദയത്തോടു കൂടിയല്ലാതെ ആർക്കും, പ്രത്യേകിച്ച് പെൺമക്കളുള്ള ഒരച്ഛനമ്മമാർക്കും, വായിക്കാൻ സാധിക്കില്ല. നിരാലംബയായി ഓടുമ്പോൾ ആ കുട്ടി അച്ഛനെയും അമ്മയെയും വിളിച്ചു കരഞ്ഞിട്ടുണ്ടാകും. അതിനെക്കാൾ ഹൃദയഭേദകമായിരിക്കും ആ അച്ഛനമ്മമാരുടെ അവസ്ഥ. സ്വന്തം മകൾ, കൊഞ്ചിച്ച് ഓമനിച്ച് വളർത്തിയ കുഞ്ഞ് പ്രാണൻ കൈയിലെടുത്ത് ഓടിയപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത ആ പാവം അച്ഛനമ്മമാരെ എന്നും നീറി ദഹിപ്പിക്കും. പെൺമക്കൾ ഉള്ള ഏതൊരച്ഛനമ്മമാർക്കും സങ്കല്പിക്കാൻ പോലും പറ്റാത്ത ദുരന്തമാണ് ആ പാവം കുഞ്ഞും അതിന്റെ വേദന തിന്നാൻ വിധിക്കപ്പെട്ട ആ നിർഭാഗ്യവാൻമാരായ അച്ഛനമ്മമാരും അനുഭവിക്കുന്നത്.

No comments:

Post a Comment